Wednesday 7 April 2010

മണിച്ചിത്രത്താഴ്

ഏപ്രില്‍ ലക്കം തര്‍ജനിയില്‍ വന്ന കഥ.

16 comments:

Zebu Bull::മാണിക്കൻ said...

കഥ ഇഷ്ടപ്പെട്ടു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് ഏതണ്ടപ്പ ലണ്ടനിൽ ഞാനറിയാത്ത ഒരു അനഘ ?
ആകെ ഒരുത്തിയെ അറിയുന്നത് ,സ്ഥിരം ലൈബ്രറിയിൽ വന്ന്,പിന്നീടവിടെനിന്നും ഒരു കറമ്പൻ ബോയ്ഫ്രണ്ടിനൊപ്പം തട്ടുകടയിലും,ചെന്നൈദോശയിലും പാർക്കിലുമൊക്കെ കറങ്ങിനടക്കുന്ന ഒരനഘയാണ്...
അവൾ കല്ല്യാണിച്ചിട്ടുണ്ടോ,ഹസ് പ്രശാന്താണൊ എന്നൊന്നും എനിക്കറിയില്ല കേട്ടൊ

Rare Rose said...

നല്ല കഥ.ഇഷ്ടപ്പെട്ടു.അവസാനം ഏതു വഴിയിലൂടെ അനഘയെ കൊണ്ടു പോകണമെന്നുള്ള ചിന്താക്കുഴപ്പത്തിലാണു ഞാന്‍..

Anonymous said...

കഥ എങ്ങോട്ടു കൊണ്ടു പോകണമെന്ന് നിശ്ചയമില്ലാതെ വന്നുവല്ലേ......കുഞ്ഞിനെ വളര്‍ത്തേണ്ടത് അമ്മയല്ലേ......അയല്‍ക്കാരല്ലല്ലോ.....അതുകൊണ്ട് ഈ കഥക്കുഞ്ഞിന്റെ ഭാവി അമ്മക്കഥാകാരി തന്നെ നിര്‍ണ്ണയിക്കട്ടെ.....അതല്ലേ അതിന്റെ ഒരു ശരി......
കഥാലോകത്തിലൂടെ ഇനിയും സീമാതീതമായി പറക്കുക.............

Mayoora | Vispoism said...

one of your best story, love it.

പട്ടേപ്പാടം റാംജി said...

മേഘങ്ങളുടെ അത്ര ഒരു ഒഴുക്ക് ഇല്ലാത്തതുപോലെ.
അനഘയും പ്രശാന്തുമൊക്കെ കൊള്ളാം.

അഭി said...

നല്ല കഥ ഇഷ്ടപ്പെട്ടു

Unknown said...

കഥ ഇഷ്ടപ്പെട്ടു.

ഏറനാടന്‍ said...

എഴുത്ത്‌ നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍.

Seema said...

സെബു: നന്ദി.
ബിലാത്തി ചേട്ടാ: അനഘയിനി ദോശ തിന്നാന് പോയൊ എന്നെനിക്കറിയില്ല ട്ടൊ. അടുത്ത പ്രാവശ്യം കാണുംബോള് ഒന്ന് അന്വേഷിക്കണേ..
റെയറ് റോസ്: എന്തും ശുഭമായി പര്യവസാനിക്കാനാണു എനിക്കിഷ്ടം. റോസിന്റെ ഇഷ്ടം പോലൊരു അവസാ‍നം അനഘക്കു കൊടുക്കൂ.
മൈത്രേയി: ഹിഹി..മനസ്സിലായല്ലെ..
ഡോണാ: നന്ദി.
റാംജി: നന്ദി. പ്രണയം ഒഴുകുന്നതു പോലെ വിവാഹത്തിനു ഒഴുകാന് പറ്റില്ലല്ലോ. അതു കൊണ്ടാവാം. വിമറ്ശനത്തിനു നന്ദി.
അഭി: നന്ദി
അമീന്: നന്ദി
ഏറനാടന്: നന്ദി.

jayanEvoor said...

കഥയുടെ തുടക്കം വളരെ നന്നായി.
എന്നാൽ പിന്നീട് കയ്യൊതുക്കം നഷ്റ്റപ്പെട്ടു.
എങ്ങനെ അവസാനിപ്പിക്കണം എന്ന് കഥാകാരിക്ക് തിട്ടം ഇല്ലാതെയും പോയി.

“ഊണു കഴിക്കുമ്പോള്‍ രഘുവിനു വറുത്ത മീനും അനഘക്കു പുളിയിട്ടു വച്ച മീന്‍തലയും. പുളിയിട്ടു വച്ച മീന്ചാറിനു വറുത്ത മീനിനെക്കാള്‍ രുചിയെന്നു മുത്തശ്ശി പറഞ്ഞതു പാവം അനഘ കുറേക്കാലം വിശ്വസിച്ചു എന്നതു സത്യം.”

ഇതൊക്കെ ഏതു കാലത്തെ സംഭവങ്ങളാണ്?
അതുപോലെ തന്നെ. പത്താം ക്ലാസ് കഴിഞ്ഞ് പാരലൽ കോളേജിൽ പോകുന്ന പെൺകുട്ട്യോളുടെ കാലവും.പ്രീഡിഗ്രിയൊക്കെ ഇല്ലാതായിട്ട് കാലമെത്രയായി.

എന്നാൽ ഈ തീം ഇന്നും കാലഹരണപ്പെട്ടു പോയിട്ടില്ല എന്നതും സത്യം.

മുൻ കഥകളെ അപേക്ഷിച്ച് കയ്യൊതുക്കം നഷ്ടപ്പെട്ടിരിക്കുന്നു ഇതിൽ.

നന്ദ said...

ക്ലൈമാക്സ് സ്വയം തിരഞ്ഞെടുക്കാന്‍ തന്ന സ്വാതന്ത്ര്യം കഥയെ എങ്ങും എത്തിച്ചില്ല. കഥാകൃത്തിന് പറഞ്ഞു വെക്കാന്‍ ഒന്നും ഇല്ലാതായിപ്പോയി എന്നാണോ (മുന്‍ കമന്റില്‍ സൂചിപ്പിച്ചപോലെ) അതോ ഇനിയൊരു ‘Run Lola Run’ സ്റ്റൈലില്‍ -If you go like this, you will end up here- എന്നാണോ ഈ multiple choice തരുന്ന സാധ്യതകളെ വായിക്കേണ്ടത്‍?

Unknown said...

katha vaayichu ..thudakkam kollaam but odukkam entho engotoo pooyi avasanam evide nirthanam ennu ariyathe kuzhangi nikunathu poole thoni
all the best

Seema said...

ജയന്: കഥയെ ഇത്ര വിശദമായി വായിച്ചതിനു നന്ദി. ക്രിയേറ്റീവ് ക്രിട്ടിസിസം എപ്പോഴും എല്ലാവറ്ക്കും ഗുണം ചെയ്യും എന്ന വിശ്വാസക്കാരിയാണ് ഞാന്.

ഇനി, ഇതിലെ പോയിന്റ്സിനെ പറ്റി. എനിക്കു ചുറ്റും കണ്ടതും കേട്ടതുമായ കാര്യങളാണ് ഇതിന്റെ അടിസ്ഥാനം. കേരളം പോലൊരു പുരുഷ കേന്ത്രീകിത സമൂഹത്തില് ഇപ്പോളും വളരെ subtle ആയെങിലും നിലനില്ക്കുന്നുണ്ട് പെണ്‍കുട്ടികളോടുള്ള വിവേചനം. ഇങ്ലീഷ് മീഡിയത്തില് ആണ്കുട്ടിയേയും, മലയാളം മീഡിയത്തില് പെണ്കുട്ടിയേയും വിടുന്ന പല മധ്യവറ്ത്തി കുടുംബനളും ഇന്നും നിലവിലുണ്ട്. അതിഥികള്‍ക്കൊപ്പമിരിക്കുന്ന ആണ്‍കുട്ടികള്ക്കു ഭക്ഷണത്തിന്റെ നല്ല ഭാഗങള് നീക്കിവയ്ക്കുംബോള് ബാക്കിയുള്ള ചാറും പൊടിയും കഴിക്കേണ്ടി വരുന്ന പെണ്‍കുട്ടികള് എത്രയോ ഉണ്ട്, എന്റെ പരിചയത്തില് തന്നെ.

ഭൂതകാലത്തില് നിന്നു പരിചയമുള്ള ഒരു സന്ദ്ര്ഭം എടുത്തെഴുതിയപ്പോള്, പ്രീ ഡിഗ്രീ കാലഹരണപ്പെട്ട കാര്യം ഓറ്ത്തില്ല എന്നു സത്യം.

നന്ദ, മൈ ഡ്രീംസ്: ഒരു കഥക്കു ഒരു തുടക്കം, ഒരു ഒടുക്കം എന്ന കണ്‍സര്വേറ്റീവ് അപ്രോച്ചില് നിന്നു മാറിയും കഥയെഴുതാമോ എന്നു പരീക്ഷിച്ചതാണ്. ഇതു ഒരു അനഘയുടെ മാത്രം കഥയല്ല എന്നതു ഈ രീതി പരീക്ഷിക്കാന് സഹായിച്ചു. ഒത്തിരി അനഘമാരുടെ കഥയാണിത്. അവര്‍ക്കു മുന്പില് ഒരു വഴി മാത്രമല്ല ഉള്ളതും. ഒരോരുത്തരുടേയും സാഹചര്യങളും മനോനിലകളും വച്ചു ഒരോ അനഘക്കും തനിക്കു യോജിക്കുന്ന വഴി കണ്ടു പിടിക്കാം.

വായനക്കും ക്രിട്ടിസിസത്തിനും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

വിഷു വിഷാദങ്ങൾ

വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
Off Peak:-
പ്രിയ ശീമാട്ടി, ഒരു ബിലാത്തി ബൂലോഗ സംഗമം ,മിക്കവാറും മെയ് അവസാനം നടത്താനുള്ളയൊരുക്കത്തിലാണ് ഞങ്ങൾ .
ഇത്തവണത്തെ എന്റെ പോസ്റ്റിൽ യുകെ ബൂലോകരുടെ ലിങ്കുകൾ ചേർത്തിട്ടുണ്ട് കേട്ടൊ

Manoraj said...

കഥ നന്നായി.. എന്നാലും കൂടുതൽ നന്നാക്കാനുള്ള കഴിവുണ്ട്.. പരിപോഷിക്കുക..

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!