Thursday 23 December 2010

‍ബിലാത്തി ക്രിസ്തുമസ്

ചില ക്രിസ്തുമസ് വിശേഷങ്ങള്
 പുഴ.കോമില്‍ വന്ന ലേഖനം.

എല്ലാവര്ക്കും മെറി ക്രിസ്ത്മസ് .

Monday 8 November 2010

ഗിരിജക്കൊരു മുറി (പുഴ.കൊം ചെറുകഥാമല്സരത്തില്‍ തോറ്റു പൊയൊരു കഥ.)

ഗിരിജക്കു മുറി മുകളില് വേണോ താഴെ വേണൊ എന്ന് ‘’അവളോ’‘ടൊരു അഭിപ്രായം ചോദിക്കാം അടുത്ത പ്രാവശ്യം കാണുമ്പോൾ എന്നു സുഷമ തീരുമാനിച്ചു. പുതിയ്തായി വയ്ക്കുന്ന വീടിനു പേരു വരെ കണ്ടു പിടിച്ചു കഴിഞിട്ടും, ‘’അവള്’‘ടെ പേരു ഇതു വരെ തനിക്കറിയില്ലെന്നതൊരു സത്യം പറഞ്ഞാലൊരു ചമ്മലിനു ഇട നല്കുന്നുണ്ട് ആലോചിക്കുംബോൾ. സ്വന്തമായൊരു പേരില്ല എന്നതു’’അവൾ’’ക്കു മാനക്കേടൊന്നും ഉണ്ടാകാനിടയില്ലെന്നാലും, ‘’അവള്‍ക്കൊ’’രു പേരു വേണമെന്നതു ‘’അവളെ’’ക്കാള് സുഷമയുടെ ആവശ്യമായി മാറിയിരുന്നു. ഭൂമിയിലെ പകുതി മനുഷ്യനും അവകാശപ്പെട്ട ‘അവൾ’ എന്ന സര്‍വ്വനാമം ഒരാള്‍ക്കു മാത്രമായി ചാര്‍ത്തിക്കൊടുക്കുംബോളുന്ണ്ടാവുന്ന ഒരു ബൂര്‍ഷാത്തരം എന്ന ഇന്‍പ്രാക്റ്റിക്കല് ആയ പ്രശ്നം. ഒരു അത്യാവശ്യ സന്ദര്‍ഭത്തില് ‘’അവളെ‘’യൊന്നു വിളിക്കേണ്ടി വന്നാല് ‘’അവളേ…’‘ എന്നു നീട്ടി വിളിക്കാനാവുമൊ എന്ന പ്രാക്ടിക്കല് പ്രശ്നം. സ്വയം തോന്നുംബോൾ പ്രത്യക്ഷപ്പെടുമെന്നല്ലാതെ, വിളിച്ചാലുടൻ വിളിപ്പുറത്തു വരുന്ന ജാതി ഒന്നുമല്ല ‘’അവളെ‘’ങിലും , അടുത്ത തവണ കാണുംബോളെക്കൊരു ചോദ്യം സുഷമ മനസ്സില് കരുതി വച്ചു.



ഒരു പെണ്ണിനു മറ്റൊരു പെണ്ണിനെ അഭിസംബോധന ചെയ്യാന് ഒരു പേരിനുപരി എത്രയോ വാക്കുകളുണ്ടെന്നു സുഷമക്കു അറിയാഞിട്ടല്ല. ഒറ്റ നോട്ടത്തില് തന്നെ ഒരു സ്ത്രീക്കു മനസ്സിലാവുന്ന ചില കാര്യങളിലൊന്നാണു, മറ്റൊരു പെണ്ണിനെ ‘നീ’ എന്നു വിളിക്കണൊ, ‘നിങള്’ എന്നു വിളിക്കണോ, ‘കൂട്ടുകാരിയാക്കണൊ ശത്രുപക്ഷത്തു നിറുത്തണോ എന്നൊക്കെ. ആണിനെ സംബന്ധിച്ച അവളുടെ നിഗമനങ്ങളില് തെറ്റു പറ്റാം, പറ്റിയിട്ടുമുണ്ടല്ലൊ. പക്ഷേ, പെണ്ണെന്നാൽ ഒറ്റ വറ്ഗ്ഗമാണ്, അവളെ മനസ്സിലാകാന് മറ്റൊരു പെണ്ണിനു പെട്ടന്നു പറ്റും, ഒരോന്നായി അടുക്കളപ്പണികള് തീര്‍ക്കുംബോൾ സുഷമ ചിന്തിച്ചുകൂട്ടി.





വെണ്ടക്കായ ചെറുതായി അരിഞു ചുവന്നുള്ളി മൂപ്പിച്ചു വഴറ്റിയെടുത്റ്റു വച്ചു, സാമ്പാറിനു കടുകു വറുക്കാന് തുടങി സുഷമ. അരുണ് എപ്പൊളെങിലും തിരിച്ചു വരുംബോള് മേശപ്പുറത്തു വിഭവങള് നിരന്നില്ലെങ്കില് പിന്നെ അതു മതി വീണ്ടുമൊരു മുഖം വീറ്പ്പിന്.വാതില് ശബ്ദത്തൊടെ വലിച്ചടച്ചു അരുണ് ഇറങി പോയപ്പോള് തുടങിയ തലവേദന പതിയെ പതീയെ ശക്തമാവുന്നുണ്ടെന്നു തോന്നുന്നു.



അരുണിനോടു വഴക്കു കൂടേണ്ട പുതിയ കാര്യമൊന്നും ഇന്ന് ഉണ്ടായിരുന്നില്ല എന്നു സുഷമ കു

റച്ചൊരു വിഷമത്തോടെ ഓറ്ത്തു. ചെറിയ ചില നിര്‍ബന്ധങളും പിടിവാശികളും ഒഴിച്ചാല് അരുണ് നല്ലൊരു ഭര്‍ത്താവാണെന്നു സുഷമ തന്നെ സമ്മതിക്കും. ‘’നിന്റെ സ്വപ്നത്തിലെ രാജകുമാരനാണോ അരുണ്? ’‘ എന്നൊക്കെ ചോദിച്ചാല് വിഷമിച്ചു പോവുമെങ്ങിലും, തരക്കേടില്ലാത്തൊരു ‘പുളിങ്കൊംബില്’ തന്നെയാണു പിടിച്ചിരിക്കുന്നതെന്നു സുഷമ സംതൃപ്തിയോടെ ഓറ്ക്കാറുണ്ടു പലപ്പോഴും. ജീവിതമൊരു യക്ഷിക്കഥയല്ലെന്നു അറിയാമെൻകിലും, , അഡ്ജസ്റ്റ്മെന്റുകള്‍ക്കു തയ്യാറാവണമെന്നു മനസ്സു ശാസിക്കുമെങ്ങിലും , ഇന്നു തല്ലു കൂടിയ കാര്യത്തിനു വിജയം തന്റേതാവണമെന്നു സുഷമ എന്നും ആഗ്രഹിച്ചിരുന്നു.



ഒരു കണക്കിനു അരുണ് പുറത്തു പോയതു നന്നായി. ഒരേ ചുവരുകള്‍ക്കുള്ളില് മറ്റൊരാളുടെ മേല് തന്റെ ഒരു നോട്ടം പോലും പതിക്കരുതെന്ന വാശിയോടെ രണ്ടു ആത്മാക്കല് ചുറ്റിത്തിരുയന്നതിന്റെ വീറ്പ്പുമുട്ടല് ഇല്ലാതായല്ലൊ. ഇന്നിപ്പോള് ‘’അവള്‘’ വരുമായിരിക്കുമെന്നു സുഷമ കുറച്ചൊന്നു ആശിച്ചു. തന്റെ ആശയങളോടു ഒരിക്കലും യോജിക്കില്ലെങിലും, പലപ്പോളും തലതെറിച്ച ആശയനല് അടിച്ചേല്‍പ്പിക്കാന് ശ്രമിക്കുമെങിലും, ഒരു സ്ത്രീയെന്ന നിലക്കു സുഷമയെ മനസ്സിലാ‍ക്കാന് പലപ്പോളും ‘’അവള്‍ക്കു‘’ കഴിഞിരുന്നു.



ഉണക്കമീനിന്റെ ഛറ്ദ്ദിക്കാന് വരുന്ന മണത്തില് നിന്നും രക്ഷ നേടാനായി ഒരു കറ്ചീഫ് കൊണ്ടു വായും മൂക്കും മൂടിക്കെട്ടി വറചട്ടിക്കരികില് നിള്‍ക്കുംബോളായിരുന്നു ആദ്യമായി‘’അവള്‘’ മുന്‍പില് വന്നു ചാടിയത്. ‘എയ്’ എന്നു മെല്ലെ വിളിച്ചു, ഒരു കയ്യു ചുമലില് തൊട്ടപ്പോള്, സുഷമ ഞെട്ടി തെറിച്ചു പോയിരുന്നു. അടച്ചിട്ട ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തില് പെട്ടന്നൊരു കടന്നു കയറ്റം സുഷമയല്ല ആരും പ്രതീക്ഷിക്കില്ലല്ലൊ.



‘’നിനക്കിഷ്ടമില്ലെനില് പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ടു ഉണക്കമീന് വറുക്കുന്നതു? എന്നിട്ടു ഇനി രണ്ടു ദിവസം ഛ്ര്ദ്ദിച്ചു ഭക്ഷണം പോലും കഴിക്കാന് പോലും പറ്റാതെ നീ കിടക്കില്ലെ? അരുണിനു അത്ര ഇഷ്റ്റാമാണെങില് അയാള്‍ക്കു തന്നെ ചെയ്തുകൂടെ ഇത് ?”‘ കണ്ണുകളിലേക്കുറ്റു നോക്കി ‘’അവള്’‘ പറഞപ്പോള്, താനും പലപ്പോളും അതു ആലോചിച്ചിട്ടുണ്ടെന്നു സുഷമ ഓറ്ത്തു പോയി.



‘’അയ്യൊ, അരുണിന്റെ ഇഷ്ടമല്ലെ ഞാന് നോക്കേണ്ടതു?’ എന്നു പറഞു ഒഴിഞു മാറി, മീ‍ന് ഇറക്കി വച്ചു ബാത്രൂമിലേക്ക് ഓടിയപ്പൊള്, തികട്ടി വന്ന മഞവെള്ളത്തിനു മറ്റൊരു മാനം കണ്ടു പിടിക്കാന് ശ്രമിച്ചു സുഷമ. വറ്ഷങ്ള് ഒന്നു രണ്ടായി ഛറ്ദ്ദികാനും, വിശപ്പില്ലാതെ ചുറുണ്ടി കൂ‍ടിക്കിടകാനും ഒരവസരത്തിനു വേണ്ടി സുഷമ ദൈവത്തോടു പ്രാര്‍ത്ഥിച്ചു തുടങിയിട്ട്.



പ്രപഞ്ചം ആരംഭിച്ചിട്ടു കാലം കുറെയായെന്നൊക്കെ പറയുന്നുണ്ടെനിലും, ദൈവത്തിനു പറ്റുന്ന കൈപ്പിഴകള് കാണുംബോൾ പുള്ളിക്കു കസ്റ്റമർ സര്‍വീസില് അത്ര എക്സ്പീരിയന്‍സ് ഒന്നും ആയിട്ടില്ലെന്നേ തോന്നൂ. അതോണ്ടല്ലെ പലർക്കും ചോദിക്കാത്തതു പലതും കിട്ടുന്നതും, മറ്റു പലര്‍ക്കും ചോദിച്ചിട്ടും അവശ്യ സാധനങള് പോലും കിട്ടാ‍തെ വരുന്നതും. കണ്ടു കിട്ടുകയാണെങില് ദൈവത്തിനോട് സോഫ്റ്റ് വെയര് ഒന്നു അപ്ഡേറ്റ് ചെയ്യിക്കാന് പറയണമെന്നു ഉറച്ചു സുഷമ.



അരുണിന്റെ വസ്ത്രങല് ഇസ്തിരിയിട്ടു മടക്കി വച്ചു, അരുണിനിഷ്ടപ്പെട്ട പരിപ്പുവട തയ്യാറാക്കുന്നതിനിടയിലാണു പിന്നൊരു ദിവസം ‘’അവള്‘’ വന്നത്. ‘’നിന്റ്നെ ഇഷ്റ്റപ്പെട്ട പലഹാരമെന്താ?’‘ എന്നു ‘’അവള്’‘ ചോദിച്ചപ്പോള്, ഓറ്ത്തെടുക്കാ‍ന് സുഷമക്കു ഏറെ ബദ്ധപ്പെടേണ്ടി വന്നു. അരുണിന്റെ കൂടെ കൂടിയതില് പിന്നെ സുഷമക്കു സ്വന്തമായി ഇഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലല്ലൊ.



,മറന്നു പോയല്ലെ?’‘ എന്ന് ഒട്ടൊരു കളിയാക്കലോടെ ചോദിച്ചു ‘’അവള്’‘ സ്ഥലം വിട്ടപ്പൊൾ, നാലു മണി കാപ്പിക്കു അമ്മ ഉണ്ടാക്കിയിരുന്ന നേന്ത്രപ്പഴവും അരിപ്പൊടിയും ശറ്ക്കരപാവും ചേർന്ന പൂവടയുടെ രുചി സാ‍മ്രാജ്യത്തിലേക്കു ഒലിച്ചു പോയി സുഷമ. അന്നത്തെ പരിപ്പുവടക്കു ഉപ്പു പോരെന്നും പറഞു അരുണ് മുഖം വീർപ്പിച്ചു എണീറ്റു പോയപ്പോൾ, ഇനി ‘അവളുമായി ഒരു കൂട്ടുകെട്ടും വേണ്ട എന്നു സുഷമ തീരുമാനിച്ചു. അല്ലെങിലും ഭാര്യക്കും ഭര്‍ത്താവിനുമിടയില് കുട്ടികളല്ലാതെ മൂന്നാമതൊരാള് പലപ്പോളും പ്രശ്നങല് സൃഷ്ട്ടിക്കുകയേ ഉള്ളൂ.



ഈ മൂന്നാമതൊരാളിന്റെ കാര്യം തന്നെയാണു അരുണുമായി പുതിയ വഴക്കുകള്‍ക്കു കാരണമാവുന്നതെന്നു സുഷമ ആലോചിക്കാതിരുന്നില്ല. പക്ഷെ, അരുണ് പറയുന്നതു പോലെ വിവാഹം കഴിഞാല് പെണ്ണിനു ഭര്‍ത്താവും അയാളുടെ വീട്ടുകാരും മാത്രമെ ഉണ്ടാവാന് പാടുള്ളൂ? സ്വന്തം അഛനും അമ്മയും ഒന്നുമല്ലാതായി തീരുമോ? കൂടപ്പിറപ്പുകളോടു അരുണിനുള്ള ചുമതലകള് തന്നെ സുഷമക്കുമില്ലെ?



ഒരിക്കലും ഊഹിക്കാന് പറ്റുന്നതല്ല ജീവിതത്തിന്റെ ഇടവഴികള് എന്നൊക്കെ നോവലില് വായിച്ച പരിചയമെ സുഷമക്കുണ്ടായിരുന്നുള്ളു. കുറെയൊക്കെ ആലോചിച്ചു കൂട്ടി ലോകത്തിന്റെ ഭാരമൊന്നും തലയിലെടുത്തു വയ്ക്കണമെന്നു ആഗ്രഹവുമില്ലായിരുന്നു. വിവാഹം കഴിയുന്ന്പോള് ഗിരിജ സുഷമക്കൊ ഭര്‍ത്താവിനൊ ഒരു ഭാരമാവില്ല എന്നൊരു ഉറപ്പു അച്യുതന്നായർ ഭാവി മരുമകനു കൊടുത്തതിന്റെയും, ആ ഉറപ്പിനായി പിന്നൊരു അഞ്ചു ലക്ഷം കൂടി അരുണിന്റെ പേരില് ബാങ്കില് ഇട്ടു കൊടുത്തതിന്റെയും പേരിലാണല്ലൊ സുഷമ ഇപ്പോള് മിസ്സിസ്. സുഷമ അരുണ് ആയി എറണാകുളത്തെ സാമാന്യം ഭേദപ്പെട്ട ഫ്ലാറ്റില് വാടകക്കാണെങിലും കഴിഞു കൂടുന്നത്.



സീരിയല് നായികമാരെ താരതമ്യം ചെയ്യുമ്പോള് സുഷമ തന്നെ വിചാരിക്കാറുണ്ട് തന്റെ ജീവിതം എത്ര നല്ലതാണെന്ന്. അടുക്കളയിലേക്കുള്ള അരി, പച്ചമുളകു, ഉപ്പു തുടങി സുഷമക്കു ധരിക്കാനുള്ള വസ്ത്രങല് വരെ അരുണ് സമയാസമയത്തിനു വീട്ടിലെത്തിക്കും. അതെല്ലാമെടുത്തു അരുണിനു ഇഷ്ടപ്പെട്ട രീതിയില് പാചകം ചെയ്യുകയും , അരുണിനിഷമുള്ള വേഷങളണിഞു അവധിദിനങളില് അറുണിന്റെ ബൈക്കിനു പുറകിലിരുന്നു ഷോപ്പിങ് മാളുകളിലും റെസ്റ്റൊറന്റുകളിലും കയറിയിറങുകയും മാത്രമെ സുഷമക്കു ചെയ്യേണ്ടതായുള്ളു.



അരുൺ കൊണ്ടു വന്ന നീല നൈറ്റി കണ്ടിട്ടു അന്നൊരു ദിവസം ‘’അവള്’‘ കൊസ്രാക്കൊള്ളി വീണ്ടും എടുത്തിട്ടു ‘’നിനക്കു നീല ഇഷ്ടമല്ലല്ലൊ, പിന്നെന്തെ എന്നും ഒരു നീല?’‘ അരുണിന്റെ ഇഷ്ടങളെ പറ്റി അവളോടു പറഞിട്ടെന്തിനാ എന്നു ഒരു നിമിഷം വിഷമത്തൊടെ സുഷമ ഓര്‍ത്തു. എന്നിട്ടു കുടുംബത്തിനു വേണ്ടി പെണ്ണുങൾ അഡ്ജസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി ഒരു ലെക്ചര്റ് ചെറുതായി തുടങി വച്ചു. എല്ലാം കേട്ടു രസിച്ചു തലയാട്ടി പോവാൻ നേരത്തു ‘’അവളോ‘’രു ചോദ്യം തൊടുത്തു വിട്ടു ‘’നിന്റെയും അവന്റെയും കൂടി ഞന്ങളുടെ ഇഷ്ടം എന്നല്ലെ വേണ്ടത്? അല്ലാതെ അവന്റെ ഇഷ്ടം എന്നാണോ?’‘





ഇവള് എന്റെ വീടു കുളമാക്കിയേ അടങു എന്നു മുറുമുറുത്തെങ്കിലും, സുഷമക്കും തോന്നി , അവള് പറയുന്നത്തില് കാര്യമില്ലെ എന്ന്. ഒരു കുടുംബമെന്നാല് രണ്ടു വ്യക്തികള് ഒന്നാവുന്നതൊ, അതൊ പുഴ കടലില് ലയിച്ചു ചേരുന്നതു പോലെ ഒന്നു മാത്രമാവുന്നതൊ? വലിയ കാര്യങ്ങൾ ആലോചിച്ചു വെറുതെ സമയം കളയണ്ട എന്നു വിചാരിച്ചു, സുഷമ വേഗം റ്റീ വീ ഓൺ ചെയ്തു, ഗിരിജക്കു ശല്യമാവാതിരിക്കാൻ ശബ്ദം കുറച്ചു വച്ചു.



‘’നാല്‍പ്പതു കഴിങ കാലത്തൊരു ഭാരം’‘ എന്നു അമ്മായിമാർ പകുതി കളിയായും പകുതി കാര്യമായും കുശുകുശുക്കുന്നതാണു ഗിരിജയെക്കുറിച്ചു സുഷമക്കു ആദ്യ ഓര്മ. ഹൈസ്കൂളില് നിന്നോടി വരുംബോൾ അമ്മക്കടുത്തൊരു കുഞി വാവ. മാസങൾ കഴിയും തോറും പിച്ച വയ്ക്കാനും , മുട്ടിലിഴയാനും ഇവള് വൈകുന്നോ എന്നൊരു ചോദ്യം അമ്മയുടെ കണ്തടങളെ കറുപ്പിക്കുകയും, അഛന്റെ മുഖരോമങളെ വെളുപ്പിക്കുകയും ചെയ്തു. മിണ്ടാനും , ചിരിക്കാനും വൈകിയപ്പോഴും മൂന്നു വയസ്സായിട്ടും കയ്യുയറ്ത്തി ചോക്ലേറ്റു തുണ്ടുകള് വായിലെത്തിക്കതെ കുഴങിയപ്പോഴും കൊച്ചനിയത്തിക്കൊരു നിഴലായി കൂടെനടക്കാറുള്ളതു ഓർമ്മ വന്നു സുഷമയ്ക്ക്. ബുദ്ധിയില്ലെന്നു എല്ലാവരും പറയുംബോഴും, സുഷമക്കായി മാത്രം തിന്നു കഴിയാറായ ഒരു മാമ്പഴ കഷണവും, വാടിത്തുടങ്ങിയ മുല്ലപൂമാലയും ഒക്കെ കാത്തു വച്ചു സ്നേഹത്തിനു ബുദ്ധിയൊ ബുദ്ധിയില്ലായ്മയൊ എന്ന വേര്‍തിരിവില്ലെന്നു കാണിച്ചു തന്ന സ്വന്തം അനിയത്തി. ഉമിനീരും മൂക്കളയും വായിലെ ചവച്ച ഭക്ഷണത്തരികളും ചേറ്ത്തു അവളു തരുന്ന ഉമ്മക്കു പകരം വയ്ക്കാന് സാക്ഷാല് ഇമ്രാന് ഹാഷ്മിക്കു പോലും പറ്റില്ലെന്നു സുഷമക്കു ഉറപ്പായിരുന്നു.



മനുഷ്യന് സാഹചര്യങള്‍ക്കു അടിമകളാണെന്നു പറയുന്നതു എത്ര ശരിയാണെന്നു സുഷമക്കു തോന്നി. കല്യാണം കഴിഞതിനു ശേഷം ഗിരിജയെക്കുറിച്ചോ, ചേച്ചിയെ കാണാതാവുംബോൾ ചിട്ടകളെല്ലാം തെറ്റാതെ നടന്നു പോവുന്ന ഗിരിജയുടെ ജീവിതത്റ്റിലെ വലിയൊരു കുറവിനെ കുറിച്ചൊ സുഷമ ആലോചിക്കറില്ലായിരുന്നെന്നതു സത്യം. വല്ലപ്പോളും മാത്രമയായി ചുരുങിയ സന്ദറ്ശനങളില് പോലും, ഗിരിജയുടെ ഉമിനീരൊലിക്കുന്ന വായയും, ഉറയ്ക്കാത്ത നൊട്ടവും അരുണിനുണ്ടാക്കുന്ന അസ്വസ്തതയോർബൊള് വീട്ടിലേക്കു ഇടക്കിടെ ഓടിയെത്താനുള്ള തോന്നല് സുഷമ അടക്കി വയ്ക്കാറാണു പതിവ്.



സുഷമയുടെ അഛനുമമ്മയും ഒരു ആക്സിഡന്റില് പെട്ടന്നില്ലാതാവുമെന്നും, ഗിരിജ തന്റെ തലയിലാവുമെന്നും മുൻ കൂട്ടിക്കാണാൻ കഴിഞിരുന്നെങിൽ അരുണ് ഈ കല്യാണമേ വേണ്ടെന്നു വയ്ച്ചെനെ എന്നു സുഷമ ചിന്തിച്ചു തുടങിയിരുന്നു. കോടികൾ വിലമതിക്കുന്ന തോട്ടവും പറന്‍പും മറ്റു സ്വത്തുക്കളും സുഷമക്കുള്ളതാണെന്ന ഉറപ്പല്ലെ ബ്രോക്കറ് ശിവരാമന് അരുണിനും വീട്ടുകാറ്ക്കും കൊടുത്തിരുന്നത്. ‘’സിവിയറ് ഓട്ടിസ്റ്റിക്ക്’’ ആയ ഗിരിജ ഒരിക്കലും അറുപതിന്റെ തുടക്കത്തിലുള്ള അച്ഹനമ്മമാരെ അതിജീവിക്കില്ലെന്ന ആശ്വാസവും.



മേശപ്പുറത്തു അത്താഴം മൂടി വച്ചു സുഷമ ഗിരിജക്കു അടുത്തു ചെന്നു കിടന്നു, വായ പകുതി തുറന്നു വച്ച്, ഉമിനീരു ഇറ്റു വീണുകൊണ്ടിരിക്കുന്നു തലയിണയില്. സ്ഥിരമായി കഴിക്കുന്ന ഉറക്കഗുളികകള് നല്‍കുന്ന സ്വപ്നങ്ങളോ ദുഖങ്ങളോ ഇല്ലാത്ത ലോകത്തിന്റെ സന്തോഷങളിലാണ് ഗിരിജ. പക്ഷെ ഉറക്കത്തില് തപ്പിനോക്കുംബൊൾ അടുത്താരെയെൻകിലും കണ്ടില്ലെങില് ഭയങരമായി ബഹളം വയ്ക്കും. അടുത്റ്റു കിടക്കാന് അഛനൊ അമ്മയൊ ഇല്ലെന്ന കാര്യമൊന്നും ഗിരിജക്കു മനസ്സിലായിട്ടില്ലല്ലൊ.



ഇങിനെ എത്ര നാള് എന്നു സുഷമക്കും പിടികിട്ടിയിട്ടില്ലായിരുന്നു. ഗിരിജയെ വീട്ടിലേക്കു കൊണ്ടു വന്ന ആദ്യനാളുകളില് അരുണ് വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, സുഷമയെ ഗിരിജക്കു മാത്രമായി വിട്ടുകൊടുത്റ്റു കമ്പ്യൂട്ടറിന്റെ മുന്നില് കുത്തിയിരുന്നു ഉത്സാഹപൂറ്വ്വം കണക്കുകല് കൂട്ടുകയും കിഴിക്കുകയും ചെയ്തു സമയം പോക്കുകയും ചെയ്തിരുന്നു. പതിയെ പതിയെ ഗിരിജയെ പുതിയ അന്തരീക്ഷവുമായി ഇണക്കി കൊണ്ടുവന്നു, നോക്കാനായി ഒരു ഹോം നേഴ്സിനെയൊ മറ്റൊ ശരിയാക്കി വീട്ടിലെ പഴയ അന്തരീക്ഷം മടക്കി കൊണ്ടു വരാമെന്ന പ്രതീക്ഷയിലായിരുന്നു സുഷമയും.



ഗിരിജ വീട്ടിലെത്തി മാസമൊന്നു കഴിഞപ്പോളാണ് അരുണിന്റെ പുതിയ ഉത്സാഹത്തിന്റെ കാരണം സുഷമക്കു മനസ്സിലായത്. കാര്യങ്ങൾ നടത്താന് അരുണിനുള്ള കഴിവിനെ പറ്റി പലരും പറഞു കേട്ടിട്ടുന്ണ്ടെൻകിലും, ഇത്ര പെട്ടന്നു തറവാടിനൊരു ആവശ്യക്കാരനെ കണ്ടു പിടിക്കാനും, ആ പൈസയെടുത്തു മറിച്ചു എറണാകുളത്തു കണ്ണായ ഒരു സ്ഥലം വാങിയിടാനും, സുഷമക്കു ഇതൊക്കെയാവും ഇഷ്ടമേന്നൂഹിച്ചു ഒരു വീടിന്റെ പ്ലാന് വരക്കാനും ഇത്ര പെട്ടന്നു അരുണിനു കഴിഞല്ലൊ എന്നൊറ്ത്തു വിസ്മയിച്ചു പോയി സുഷമ. ഒരു ചായ കുടിച്ചു കൊണ്ടു പുതിയ വീടിനെ പറ്റി അരുണ് വാചാലനായപ്പോള്, അടിക്കളയുടെ ക്യാബിനെറ്റ് സ്പെസിനേക്കാള് സുഷമക്കറിയേണ്ടത് ഗിരിജയുടെ റൂമിനെ പറ്റി ആയിരുന്നു.



‘’ഗിരിജക്കു മാസ്റ്ററ് ബെഡ്രൂമിനടുത്തു തന്നെ മതി ബെഡ്രൂം’‘ എന്നു സുഷമ പറഞപ്പോള്, അരുണ് മുഖം കനപ്പിച്ചതു സുഷമ ശ്രദ്ധിച്ചു. പക്ഷെ, എഴുന്നേറ്റു പോയതു, പുതിയതായി തുടങിയ വികലംഗഭവന്ത്തിന്റെ ബ്രോഷർ ഓഫീസ് ബാഗിൽ നിന്നെടുക്കാനാണെന്നു സുഷമക്കു പെട്ടന്നോടിയില്ല. നമ്മൾ ആഗ്രഹിക്കാത്തതൊന്നും പ്രതീക്ഷിക്കുകയുമില്ലെന്നതു സത്യമാണല്ലൊ.



‘’എന്താ അരുണ് ഇങിനെ? ഗിരിജയെ എന്റടുത്തു നിന്നു ഞാന് എവിടെം വിടില്ല’‘ എന്ന് വാശി പിടിച്ചു ആർത്തു കരഞ സുഷമയെ തിരിഞു നോക്കതെ അരുണ് ഫ്ലാറ്റു വിട്ടിറങി പോയത്താണു ആ വിഷയത്തില് അവരുടെ ആദ്യ പിണക്കം. സാധാരണ ഗതിയിലാണെങില്, തെറ്റു ആരുടെ ഭാഗത്താണെങ്ങിലും, അരുണ് തിരിച്ചു വരുംബോളെക്കും സുഷമ മാപ്പു പറയാന് തയ്യാറായിരുന്നേനെ. പൊട്ടാത്ത ബോംബുകളായി പിണക്കങൾ വീടിനുള്ളിൽ ഓടി നടന്നൊരു ഭീകരാവസ്ഥ സൃഷ്ടിക്കുന്നത് സുഷമക്കൊരിക്കലും ഇഷ്ടമായിരുന്നില്ലല്ലൊ.



പണിയെല്ലാമൊതുങുന്ന ഉച്ച സമയനളില്, ചുറ്റും നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചൊന്നുമറിയാതെ , കാലൊടിഞ പാവക്കുട്ടിയെ നടത്താൻ ശ്രമിക്കുന്ന ഗിരിജയെ കാണുംബോള്, തൊണ്ടക്കുള്ളില് എന്തൊക്കൊയോ തടഞു, ‘’എന്റെ പാവം അനിയത്തി’‘ എന്നു സുഷമ കണ്ണു നിറക്കാറുണ്ടു പലപ്പോളും. തന്നോടൊന്നല്ല, ലോകത്തിലാരോടും തന്നെ ഗിരിജക്കു യാതൊരു അടുപ്പവുമില്ലെന്നും, സമയാ‍സമയങ്ങളില് തന്റെ ആവശ്യങള് നിവൃത്തിച്ചു തരുന്ന ഒരാള് മാത്രമാണ് ഗിരിജക്കു താനെന്നും അറിയാമെങിങ്ലും, ഗിരിജ ഏതോ ഒരിടത്തു ആരുടെയൊ ദയ കാത്തു കിടക്കുന്നത് സുഷമക്കു ചിന്തിക്കാന് പോലും ആവില്ലായിരുന്നു.





‘’ഗിരിജയെ വികലാമഭവനത്തിലയല്ക്കാന് ആലോചിക്കാന് പോലും അരുണിനെങനെ തോന്നി?’‘ എന്നു ‘’അവളോടു‘’ പല പ്രാവശ്യം സുഷമ ചോദിക്കുകയുണ്ടായി. അപ്പോളൊക്കെ, ‘’അവള്’‘ ഉത്തരം പറ്യാതെ ഒഴിഞു മാറുകയായിരുന്നെന്നു സുഷമ ഓര്‍ത്തു. ഒരു പക്ഷെ, അവള്‍ക്കറിയുമായിരിക്കും, തീരുമാനങളെടുത്താല് അരുണ് അതില് നിന്നും ഒട്ടും പിന്മ്മാറില്ലെന്നത്. ചിലപ്പോളൊക്കെ അരുണിന്റെ ഇനിയത്തെ നീക്കമെന്താവും എന്നോറ്ത്തു സുഷമ പരിഭ്രമിക്കാറും, ഉറക്കത്തില് ഞെട്ടിയുണരാറുമുണ്ട്. സമൂഹത്തിന്റെ ധര്‍മ്മാധര്‍മ്മങല് പലപ്പോളും ആവശ്യങളെയും, വിവേകത്തേയും ചുറ്റിപറ്റി ചലിക്കുമ്പോൾ വ്യക്തിയുടെതു വികാരങ്ങാലെയും ചുറ്റുപാടുകളേയുമാണു അടിത്റ്ററയാക്കുന്നത്.



ഇപ്പോളിപ്പോളായി ഗിരിജയെ അരുണിന്റെ കൺ വെട്ടത്തു പോലും കൊണ്ടു വരാതിരിക്കാന് ശ്രമിക്കാറുണ് സുഷമ. എന്നിട്ടും, കുളി കഴിഞിറങുംബോൾ ഗിരിജയുടെ മുറിയില് നിന്നു പരിഭ്രമത്തൊടെ ഇറങി വരുന്നു അരുണ്. വാരിയെല്ലുകളെ ഭേദിച്ചു പുറത്തു വരാന് ശ്രമിക്കുന്ന ശക്തിയില് മിടിച്ച ഹൃദയത്തിനു മകളില് കയ്യമറ്ത്തി മുറിയിലേക്കോടിക്കയറിയപ്പോള് ഒന്നും അറിയാതുറങുന്നു ഗിരിജ. പിറ്റേന്ന് അരുണ് പോയിക്കഴിഞു നേരമേറെയായിട്ടും ഉറക്കമുണരാത്ത ഗിരിജയെ നോക്കി അടുത്റ്റിരുന്നപ്പോള് കണ്ടു സാധാരണയായി കൊടുക്കുന്ന ഒരു ഗുളികയുടെ റാപ്പറിനു പകരം വേസ്റ്റ് ബാസ്ക്കറ്റില് മൂന്നു റാപ്പറുകള്.



ഗിരിജക്കു ഓവർഡോസ് കൊടുത്തതിനെ പറ്റി ചോദിച്ചതിനു മറുപടിയായി

‘’ഗിരിജയെ വേണൊ നിനക്കു എന്നെ വേണൊ എന്നു അവസാനമായൊരു ഉത്തരം എനിക്കിന്നു വേണം’‘ എന്നൊരു താക്കീതോടെയാണു ഇന്നു കാലത്തു അരുണ് സ്ഥലം വിട്ടത്.





‘’അതിനെന്തു ഉത്തരമാണ് നിനക്കു പറയാനുള്ളാത്’? ബാല്‍ക്കണിയിലേക്കടിച്ചു കയറുന്ന കാറ്റിനെ നോക്കി സുമ ‘’അവളോ’‘ടൊരു ചോദ്യമെറിഞു. ‘’ഉത്തരങ്ങല് നീ തന്നെ സ്വയം കണ്ടെത്തിയെ തീരു. നിനക്കു വേണമെങില് ഗിരിജയെ ഓറ്ഫനേജിലാക്കി പുതിയ വീട്ടില് സുഖമായി ജീവിക്കാം. തന്റെ ആവശ്യങൾ നിവര്‍ത്തിക്കുന്നതിനുപരി ഗിരിജക്കു ബന്ധങളെ പറ്റി യാതൊരു ബോധവുമില്ല, അതു കൊണ്ടു നീ നിന്റെ ജീവിതത്തെ പറ്റി മാത്രം ചിന്തിക്കുന്നതിൽ തെറ്റൊന്നുമില്ല. ഈ പ്രശ്നത്തില് അരുണ് നിന്നെ വിട്ടു പോയാല് കുറ്റം മുഴുവനും നിന്റെ തലയിലെ ആവൂ, അരുണിനെ വിട്ടു തനിച്ചൊരു ജീവിതം അത്ര എളുപ്പമൊന്നുമാവില്ല, പൈസ മാത്രം മതിയൊ നിന്നെപോലൊരു പൊട്ടികാളി പെണ്ണിനു ഈ സമൂഹത്തിൽ ജീവിക്കാൻ? അനുജത്തിക്കു വേണ്ടി നിന്റെ ജീവിതം ബലി കൊടുക്കണോ, അഥവാ സാധാരണ പെണ്ണുങ്ങളെ പോലെ കുറച്ചു കൂടി പ്രായോഗികമായി ചിന്തിക്കണോ എന്നു നീ തന്നെ തീരുമാനിക്കണം. എല്ലാ ഉത്തരങളും നിന്റെ മാത്രം തലയിലാണ്‘’ പരിഹാരങളേക്കാളധികം പ്രശ്നങൾ തലയില് വച്ചു തന്നു അവള് പോയപ്പോള്, സുഷമ സാവധാനം അഡ്വക്കേറ്റ് തിലകലക്ഷ്മിയുടെ നമ്പർ ഡയല് ചെയ്യാന് തുടങി.

Monday 17 May 2010

വിശ്വസിക്കണോ വേണ്ടയോ?

പുഴ.കോമില്‍ വന്നത്.


പ്രേതചിത്രങളുടെ പൂക്കാലമാണെന്നു തോന്നുന്നു ഇപ്പോള്. മലയാളപ്രേക്ഷകറ് ഉറ്റു നോക്കുന്ന ‘’ഇന് ഗോസ്റ്റ് ഇന്നും‘’ ഹിന്ദിയിലെ ‘’മേം തും ഓറ് ഗോസ്റ്റു‘’മെല്ലാം നല്ല കളക്ഷന് ഉണ്ടാ‍ക്കുമെന്നാണു പ്രതീക്ഷ. സ്റ്റീവന് സ്പില്‍ബേറ്ഗിനെ വിറപ്പിച്ച ‘’പാരാനോറ്മല് ആക്റ്റിവിറ്റി’യുടെ അലകള് കെട്ടടങുന്നെയുള്ളു ഹോളിവുഡില്.



പ്രേത/ഭൂത കഥകള് ഏതു മീഡിയയിലാണെങിലു ജനശ്രദ്ധ നേടാറുണ്ടെന്നതു നേര്. മനുഷ്യ സഹജമായ പേടി എന്ന വികാരത്തെ മുതലെടുക്കുന്നവയാണു പലതും. എന്നിരുന്നാലും ഈ പ്രതിഭാസത്തെ പറ്റി നൂറു ശതമാനം കോണ്‍ക്രീറ്റ് ആയ ഒരു വിശദീകരണം ആറ്ക്കും നല്‍കാന് സാധിച്ചിട്ടില്ല എന്നാണു അറിവ്. വിദ്യാഭ്യാസപരമായും ബൌധികമായും ശരാശരിക്കു മുകളില് നില്‍ക്കുന്നവറ് പോലും പലപ്പോളും ഇതിലൊക്കെ വിശ്വസിക്കുന്നതായി കാണുന്നു.



പ്രേതങ്ങള്‍ അഥവാ സൂപ്പര്‍നാചുറല് ബീയിങ്സ് എന്നൊരു വിഭാഗം ഉണ്ടോ? അറിയില്ല. പക്ഷെ, സറ്പ്പക്കാവുകളും കരിമ്പനകളും യക്ഷ കിന്നരന്മാരും നിറഞ്ഞ സുന്ദര മാന്ത്രിക ലോകം നമ്മള് മലയാളികളുടെ മുത്തശ്ശിക്കഥകളെ സമ്പന്നമാക്കിയിരുന്നു. ആ ലോകത്തെ എല്ലാ യക്ഷികളും സുന്ദരികളും എല്ലാ യക്ഷ-കിന്നരന്മാരും സുന്ദരന്മാരുമായിരുന്നു. എപ്പോളും സംഗീതവും നൃത്തവും സൌന്ദര്യവും നിറഞ്ഞൊരു മനോഹര ലോകം.



ഐതിഹ്യമാലയിലെ സുന്ദരി യക്ഷികള് ഭീകരമായ മട്ടൊരു മുഖമാണു കാണിച്ചു തന്നത്. ഡ്രാക്കുള കഥകള് വായിച്ചു കുരിശും കയ്യില് പിടിച്ചുറങിയ അനുഭവങല് എനിക്കു മാത്രമല്ലെന്നു വിശ്വസിക്കട്ടെ. മനുഷ്യര്‍ക്കു ചുറ്റും മറ്റൊരു പാരലല് യൂണിവേഴ്സില് ജീവിക്കുന്നവരെ കാണിച്ചു തന്നത് ഹാരിപോട്ടറ് കഥകളാണ്.



ദേശവ്യത്യസങ്ങലനുസരിച്ചു ചില ഭേദങ്ങള്‍ ഉണ്ടാവമെങ്ങിലും, അതിമാ‍നുഷറ് അഥവാ സൂപര്‍നാചുറല് ബിങ്ങ്സ് നിറങ്ങ മുത്തശ്ശികഥകളും urban legend-ഉം എല്ലാ സൊസൈറ്റിയുടേയും ഭാഗമാണ്. കാല്പനികതയുടെ കിന്നരിയിട്ട ആ കഥകള്‍ നമ്മുടെയുള്ളിലെല്ലാം പതിഞ്ഞു കിടക്കുന്നുന്ണ്ടാവണം. എത്ര വലിയ നിരീശ്വരവാദിയും പെട്ടന്ന് മരണം മുന്‍പില്‍ കാണുമ്പൊള്‍ ‘ഈശ്വര’ എന്ന് വിളിക്കുമെന്ന് കേട്ടിട്ടുണ്ട്. അത് പോലെ തന്നെ എത്ര വലിയ ധൈര്യശാലിയും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒന്നു പതരുന്നതും ഈ കേട്ടു മറന്ന കഥകളുടെ അണ്‍കോണ്‍ഷിയസ് ആയ റീകളക്ഷന് കൊണ്ടായിരിക്കണം.



പലര്ക്കും പല അമാനുഷമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുന്ടെങിലും, ‘ പേടിച്ചു പനി പിടിച്ചു’ കിടന്നതില്‍ കൂടുതല്‍, ആരുടെയും ചോര കുടിച്ചതയോ, എല്ലിന്‍ കഷ്ണങ്ങള്‍ പനച്ചുവട്ടില്‍ നിന്നും കിട്ടിയതയോ ആയ വാറ്ത്തകളൊന്നും ഇതു വരെ കേട്ടിട്ടില്ല. അതു കൊണ്ടു തന്നെ ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന കാര്യമൊരു തറ്ക്കവിഷയമാണ്.



കുറച്ചു ദിവസങ്ങള്‍ക്കു മുന്പ്, ഇവിടെ ഒരു വൃദ്ധസദനത്തില് നേഴ്സ് ആയി ജോലി ചെയ്യുന്ന സുഹൃത്ത് ഒരു വിശേഷം പറഞ്ഞു. മരണം നടന്നു കഴിഞ്ഞ മുറികളില്‍, അതിനടുത്ത ദിവസങ്ങളില്‍ പലരും തന്നെ ബസ്സറ് അടിക്കുന്നതോ, റ്റോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നതോ ആയ ശബ്ദങള് കേല്‍ക്കാറുണ്ടത്രെ. പലപ്പോളും മരിച്ചു പോയവറ് ഉപയോഗിച്ചിരുന്ന പ്രത്യേക പെറ്ഫൂമുകളുടെ ഗന്ധം പലര്ക്കും ഒരേ നേരത്ത് അനുഭവപ്പെടാറുണ്ട് പോലും. പലരോടും സംസാരിച്ചപ്പോള്‍ അറിഞ്ഞത് ഇത്തരത്തിലുള്ള സമാനമായ അനുഭവങ്ങള്‍ പല വൃധ്ദസദനങളിലും ഉണ്ടായിട്ടുണ്ടെന്നാണ്. അത് പ്രൊഫഷണല്‍ ലൈഫ്-ന്റെ ഭാഗംയെടുക്കുന്ന നഴ്സിംഗ് കമ്മ്യൂണിറ്റിക്കു പക്ഷെ പേടിപ്പിക്കുന്ന യാതൊന്നും അതിനെപറ്റി പറയാനില്ല.



മരണം നടക്കുന്ന സമയത്തു ഇത്തരം കെയറ് ഹോമുകളില് ഒരു ‘eeri ഫീലിങ്’ അനുഭവപ്പെടരുന്ടെന്നും കേള്ക്കുന്നു. ശരിയാണൊ എന്തൊ?



കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായ ഒരു സുഹൃത്ത് ഈയിടെ പറഞ്ഞതാണ്‌ ഒരു കഥ. ജോലിയുടെ ഭാഗമായി അദ്ദേഹം തിരുവനന്തപുരത്തു ഒരു ഹോട്ടലില് താമസിക്കനെതിയതാണ്. രാത്രി അദ്ദേഹം പെട്ടന്ന് ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നപ്പോള്‍, കട്ടില്‍ അടുത്തിരിക്കുന്നു ഒരു യുവാവ്. ചിരിച്ചു കൊണ്ടു തന്നെ നോക്കി ഇരിക്കുന്ന അയാളെ കണ്ടു ഞെട്ടി അദ്ദേഹം എങ്ങിനെയോ നിലവിളിച്ചു. വാതില്‍ക്കല്‍ ഹോട്ടല്‍ ജോലിക്കാരുടെ തട്ട് കേട്ടപ്പോള്‍ യുവാവ് അപ്രത്യക്ഷനായി പോലും. ആകെ ക്ഷീനിച്ചവസനായ അദ്ദേഹം തന്റെ അനുഭവം വിവരിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ പകച്ചു നോക്കി. കാരണം അതെ മുറിയില്‍ മാസങ്ങള്‍ക്കു മുന്പ് ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട യുവാവിനെ, വസ്ത്രങ്ങള്‍ അടക്കം, യാതൊരു വ്യത്യസവുമില്ലതെയാണ് എന്റെ സുഹൃത്ത് കണ്ടത്. ഇതിന്റെ പല വേറ്ഷനുകളും അറ്ബന് ലെജെന്‍റ്റുകളായി കറാങി നടക്കുന്നുണ്ടെങിലും, ഇദ്ദേഹം പറഞതു അവിശ്വസിക്കാന് പറ്റുന്നില്ല, കാരണം പൊതുവെ ദൈവത്തിലും ചെകുത്താനിലും വിശ്വസിക്കുന്നില്ല എന്നു അവകാശപ്പെടുന്ന ഒരു കക്ഷിയാണു ടിയാന്.



ഇതു പോലെ സമാനമായ ഒരു അനുഭവം എന്റെ മറ്റൊരു സുഹൃത്തിനു മുണ്ടായി. ഓഫീസ്-ല വച്ചു ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയി കുഴഞ്ഞു വീണു മരിച്ചു ഒരു ഉദ്യോഗസ്ഥന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞു , ഒരു ദിവസം രാത്രി കാവല്‍ നിന്ന സെക്യൂരിറ്റി പയ്യന്‍ കണ്ടു, രാത്രിയില്‍ ഒരു പഴഞന് മാരുതി കാറ് പാര്‍ക്കു ചെയ്തു ഒരു മദ്യവയസ്കാന്‍ ഓഫീസിലേക്ക് കടന്നു പോവുന്നു. ചോദ്യം ചെയ്ത സെക്യൂരിറ്റിയോടു ‘ഇതു എന്റെ ഓഫ്ഫിസ് ആണെടെ’‘ എന്ന് പറഞ്ഞു അദ്ദേഹം പടികള്‍ കയറി നടന്നു പോയി. അദ്ദേഹം പാര്ക്ക് ചെയ്ത സ്ഥലത്തിന്റെയും ഒക്കെ വിവരണങ്ങള്‍ വച്ചു എന്തോ സംശയം തോന്നിയ ചില ഓഫീസ് ജീവനക്കാര്‍ സെക്യൂരിറ്റിയെ ഒന്നു ടെസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. അയാള് പറഞ്ഞ ലക്ഷങ്ങള്‍ ഒതിനങ്ങുന്ന ഒരേ പ്രായത്തിലുള്ള കുറെ പേരുടെ ഫോട്ടോ അവര്‍ നിരത്തിവച്ചു – എന്നിട്ട് ചോദിച്ചു ‘ ഇതില്‍ നിന്നും ഇന്നു വന്നയലിനെ തിരിച്ചരിയനവുമോ’ എന്ന്. സെക്യൂരിറ്റി കണ്ടിച്ചു കൊടുത്ത ആളിനെ കണ്ടു ഓഫീസ് ജീവനക്കാര്‍ എല്ലാവരും തന്നെ സ്തബ്ധരായി നിന്നു പോലും.


ഇലെക്റ്റ്രോമാഗ്നെറ്റിക് തരങങള്, ഇന്‍ഫ്രറെഡ് സെന്‍സേഷന്, ഒക്കാംസ് റേസറ് എന്നൊക്കെ പറഞു സയന്‍സ് ഇത്തരം പേടികളെ അഥവാ അന്ധവിശ്വ്വാസങ്ലെ എതിറ്കാറുണ്ടെങിലും, സാധാരന്ണക്കാരനു ഇന്നും ഇതൊരു ഉത്തരമില്ലാത്ത സമസ്യ ആണെന്നു തോന്നുന്നു. ഈ കഥകളെല്ലാം മനുഷ്യമനസ്സിന്റെ തോന്നലുകളാണെന്നു പറയുന്ന ശാസ്ത്രലോകത്താടാണെനിക്കു ആഭിമുഖ്യം.



നിങള് വായനക്കാരുടെ അഭിപ്രായം എന്താണ്?

Tuesday 20 April 2010

വൈകിയോടുന്ന ഇന്ത്യ

പൊടിപ്പും തൊങ്ങലും

(ബിലാത്തി മലയാളീ മാര്ച് 2010, പുഴ.കോം )


http://www.forbes.com/ പുറത്തു വിട്ട ലോകത്തിലെ ഏറ്റവും കൃത്യതയുള്ള എയര്‍ലൈനുകളുടെ പേരുകളിലൂടെ കണ്ണോടിക്കുമ്പോള്‍, അതിലൊരു ഇന്ത്യന്‍ പേരുണ്ടാവുമെന്നു ‌ യാതൊരു പ്രതീക്ഷയുമില്ലായിരുന്നു ‍. പക്ഷേ നമ്മള്‍ ഏഷ്യാകാര്‍ക്ക്‌ സന്തോഷിക്കാനായി (കണ്ടു പഠിക്കാന്‍ എന്നു ‍ പറയുന്നി‍ല്ല), ഒന്നാം സ്ഥാനത്ത്‌ ജപ്പാന്‍ എയര്‍ലൈനും, മൂന്നാ ‍മതായി കൊറിയന്‍ എയര്‍ലൈനും സ്ഥാനം പിടിച്ചിട്ടുണ്ട്‌. വെറുമൊരു കൗതുകത്തിന്‌ പുറപ്പെടാന്‍ ഏറ്റവും വൈകുന്ന  (deyay in departures) എയര്‍പോര്‍ട്ടുകളുടെ ലിസ്റ്റ്‌ നോക്കിയപ്പോള്‍, ഒന്നും   രണ്ടും നാലും സ്ഥാനങ്ങള്‍ കൈയ്യടക്കി ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടും ബോംബെ ശിവജി എയര്‍പോര്‍ട്ടും, ചെന്നേ  എയര്‍പോര്‍ട്ടും മുന്‍നിരയില്‍ തന്നെ യുണ്ട്‌. ബദ്ധശത്രു പാകിസ്ഥാന്‍കാരന്‌ വെറും മൂന്നാം  സ്ഥാനത്തു നില്‍ക്കേണ്ടി വന്നു !


വിമാനത്തിന്റെ വൈകിയോടല്‍ മുഴുവനായും ഒരു എയര്‍ലൈന്റെയോ, ഒരു എയര്‍പോര്‍ട്ടിന്റെയോ കുറ്റമല്ല എന്ന്‍ ‌ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. മനുഷ്യനാല്‍ നിയന്ത്രിക്കാവുതും അല്ലാത്തതുമായി പല ഘടകങ്ങളും അതിനു പിി‍ലുണ്ട്‌. എന്നാ‍ലും രാജ്യത്തിന്റെ അഭിമാനമായ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ക്ക്‌ കിട്ടിയ ഈ ബഹുമതി - അതൊരു ഒന്നര ബഹുമതിയായിപ്പോയില്ലേ എന്നോരു ശങ്ക.


അല്ലെങ്കിലും നമ്മള്‍ ഇന്ത്യാക്കാരെപറ്റി എപ്പോഴുമുള്ള ഒരു പരാതിയാണല്ലോ - ടൈം മാനേജ്മെന്റ്‌   അഥവാ സമയത്തെപറ്റി യാതൊരു കന്‍സെപ്റ്റും ഇല്ലാത്തവരാണ്‌ നമ്മള്‍ എത്‌. സ്വന്തം സമയത്തിനോ മറ്റുള്ളവരുടെ സമയത്തിനോ യാതൊരു വിലയും കൊടുക്കാത്തവരാണ്‌ ഇന്ത്യാക്കാര്‍ പൊതുവേ - ഏതു മേഖലയിലും. സമയത്തെപ്പറ്റിയുള്ള നമ്മുടെ ചര്‍ച്ചകള്‍ വാരികകളിലെ ജ്യോതിക്ഷ കോളങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു ‍, ഒരു ശരാശരി ഇന്ത്യാക്കാരന്‌.


കൃത്യസമയത്തിന്‌ ഒരു നേതാവ്‌ ഒരു പൊതുചടങ്ങിന്‌ സമയത്ത്‌ എത്തി എന്നു ‍ള്ളതാണല്ലോ ഇന്ത്യയിലെ വാര്‍ത്ത, അദ്ദേഹം എത്ര വൈകി വുന്നു  എന്നു‍ള്ളതല്ല. ബ്യൂറോക്രസിയേക്കാള്‍ ഡെമോക്രസിക്ക്‌ ബഹുമാനം കൊടുക്കു നമ്മുടെ രാജ്യത്ത്‌ പക്ഷേ പൊതുജനം മനസ്സിലാക്കുന്നു ‍ണ്ടോ, വൈകി വരുന്ന  മന്ത്രിമാര്‍ക്ക്‌ വേണ്ടി കാത്തിരിക്കുമ്പോള്‍ നഷ്ടമാവുത്‌ ബ്യൂറോക്രാറ്റിന്റെ സമയമാണ്‌, അതുവഴി തങ്ങളുടെ പണമാണ്മ‌? സര്‍ക്കാര്‍ ആഫീസുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും, എയര്‍പോര്‍ട്ടുകളിലും എന്നു ‍വേണ്ട, ആശുപത്രികളില്‍ വരെ കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവരാണു നമ്മള്‍ ഭാരതീയര്‍.

എന്നു ‍ വച്ച്‌, ഈ സമയത്തിനു വിലയില്ലാത്തവ‍രുടെ ഇടയില്‍ ഞാനൊരു ‍ സമയത്തിനു കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു മാതൃകയാവാം എന്നു ‍ ചിന്തിക്കുന്നു ‍ണ്ടോ ആരെങ്കിലും? സംശയമാണ്‌. ചിന്തിച്ചിട്ടു പ്രത്യേകിച്ചു കാര്യമില്ലെതും സത്യം. പലപ്പോഴും സമയത്തിനു ചെല്ലുവരെ, ലേറ്റായി എത്തുവര്‍ക്കു വേണ്ടി കാത്തിരുത്തി ശിക്ഷിക്കുകയാണല്ലോ പൊതുവേ നമ്മള്‍ അനുവര്‍ത്തിച്ചു വരു ആതിഥ്യ മര്യാദ.


കുറച്ചുനാള്‍ മുമ്പൊരു പിറാന്നാ ളാഘോഷം. തുടങ്ങുത്‌ ആറരമണിക്ക്‌ എന്നു ‍ വിളിച്ചു പറഞ്ഞതനുസരിച്ച്‌ സാധാരണ ഉണ്ടാവു താമസം മുന്‍കൂട്ടി കണ്ട്‌ ഞങ്ങള്‍ ഏഴുമണിക്ക്‌ ഹാളിലെത്തി. എന്നി‍ട്ട്‌ മുക്കാല്‍ മണിക്കൂര്‍ കാത്തിരുന്നു ‍, പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാത്തതു പോലെ , സംഘാടകനും കുടുംബവും എത്താന്‍. പിന്നെ ‍ ഒരു മണിക്കൂറിന്റെ ചെറിയ ഒരു ഇടവേള കൂടി, ക്ഷണിക്കപ്പെട്ട അതിഥികളെത്താന്‍. അപ്പോള്‍ സമയത്തിനെത്തുവര്‍ ആരായി?

പ്രവാസികള്‍ പക്ഷേ പ്രൊഫഷണല്‍ ജീവിതത്തില്‍ കുറെക്കൂടി ഭേദമാണ്‍ തോന്നുന്നു . വിദേശ രാജ്യങ്ങളില്‍ സമയത്തിനു കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പിന്നെ ‍ ജോലി തന്നെ ‍ ഉണ്ടാഎന്ന്  വരില്ല എന്നതു തന്നെ യൊവണം കാരണം. അവിടെ ചെന്ന് ‌ പഞ്ച്‌ ചെയ്യണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പ്രത്യേകം ബസ്‌ ഏര്‍പ്പെടുത്തി കൊടുക്കണം പറഞ്ഞ്‌ ആള്‌ കളിക്കാന്‍ ഒരു യൂണിയനും ഉണ്ടാവില്ലെന്നു ‌ പ്രവാസികള്‍ക്ക്‌ നന്നാ യി അറിയാം. മലയാളി നന്നാ വണമെങ്കില്‍ കേരളത്തിനു പുറത്തു പോവണം എന്നു ‌ പകുതി തമാശയായും, പകുതി കാര്യമായും പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്‌.

എന്നാ ‍ല്‍ പ്രവാസികള്‍ ഓഫീസിനു പുറത്ത്‌ മലയാളത്തനിമകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുതിന്റെ ഭാഗമായി വൈകിയോടല്‍ പരീക്ഷിക്കാറുണ്ട്‌. പറഞ്ഞ സമയത്തിനു വീട്ടില്‍ വന്ന  അതിഥിയെയോ, തുടങ്ങിയ ഒരു ഫംക്ഷനെയോ ഓര്‍ത്തെടുക്കാനാവുന്നു ‍ണ്ടോ?

തന്റെ ആത്മകഥയില്‍ (Made in Japan: Akio Morita and Sony‍) സോണി കോര്‍പറേഷന്റെ ചെയര്‍മാന്‍ അകിയോ മോറീത ഒരു സംഭവം വിവരിക്കുന്നു‍ണ്ട്‌. ഹിരോഷിമയില്‍ ആറ്റം ബോംബ്‌ പൊട്ടിയതിന്റെ പിറ്റേദിവസം. ബിസിനസ്സ്‌ ആവശ്യത്തിനായി യാത്ര ചെയ്യാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ മൊറീത ഞെട്ടി പോയത്രേ, ഒരു സെക്കന്റ്‌ പോലും മാറ്റമില്ലാതെ വന്ന  തീവണ്ടി കണ്ട്‌. ജപ്പാന്‍കാരുടെ കൃത്യനിഷ്ഠയ്ക്കും വര്‍ക്ക്‌ ഫിലോസഫിയ്ക്കും ഉത്തമ ഉദാഹരണമായി അദ്ദേഹം ആ സംഭവം വര്‍ണ്ണിക്കുമ്പോള്‍, നമ്മള്‍ ഇന്ത്യാകാര്‍ക്ക്‌ വേണമെങ്കില്‍ പറയാം, "കീ കൊടുത്ത ക്ലോക്ക്‌ പോലെ ഓടുന്ന  ജീവിതം" എത്ര ബോറാണെന്ന. ഇത്രയും നല്ലൊരവസരം വീണു കിട്ടിയിട്ട്‌ കടയടച്ചൊരു ഹര്‍ത്താലും, അമേരിക്കയുടെ കോലം കത്തിക്കലും പത്രങ്ങളില്‍ നെടുനീളന്‍ മുഖപ്രസംഗങ്ങളും, ചാനല്‍ ഇന്റര്‍വ്യൂവും ഇല്ലാതെ നമുക്കെന്താഘോഷം?

പ്രധാനമന്ത്രി മുതല്‍ ഇങ്ങേയറ്റത്തെ ഛോട്ടാ നേതാവും, മഹാപുരോഹിതന്മാരുമടക്കം വൈകി വരുന്ന തൊരു ഫാഷനായി കൊണ്ടു നടക്കുമ്പോള്‍, ഒരു ചടങ്ങ്‌ സമയത്തിനു നടത്തി മാതൃക കാട്ടണം എന്നോ ക്കെ പറയാന്‍ എളുപ്പമാണ്‌. പക്ഷേ, പൂച്ചയ്ക്കാരു മണികെട്ടും എതാണല്ലോ നമ്മുടെ അടിസ്ഥാന പ്രശ്നം.

Wednesday 7 April 2010

മണിച്ചിത്രത്താഴ്

ഏപ്രില്‍ ലക്കം തര്‍ജനിയില്‍ വന്ന കഥ.

Wednesday 3 March 2010

ഗൃഹാതുരത്വത്തിന്റെ ഭാവി

പൊടിപ്പും തൊങ്ങലും(ബിലാത്തി മലയാളീ ഫെബ്രുവരി 2010)


 'കേരള കഫെ'യില്‍ ദിലീപിന്റെ ഒരു കഥാപാത്രമുണ്ട്‌ - സണ്ണിക്കുട്ടി എന്നോ, ശിവന്‍കുട്ടി എന്നോ, ഉസ്മാന്‍കുട്ടി എന്നോ വിളിക്കാവുന്ന, 'നൊസ്റ്റാള്‍ജിയ' എന്ന ഒറ്റ മതം മാത്രമുള്ള പ്രവാസി. മകരമഞ്ഞും, ചിങ്ങക്കാറ്റും, ഓണത്തുമ്പിയുമൊക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന, വയല്‍വരമ്പിലെ ദാവണിയിട്ട നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളില്‍ കാതരമാവുന്ന ഈ മറുനാടന്‍ മലയാളിയെ കേരളത്തിലെ പ്രേക്ഷകനേക്കാളും മറുനാട്ടുകാര്‍ക്കാവും പരിചയം. നാട്ടിലെത്തിയാല്‍ കരയ്ക്കിട്ട മീനിനെപ്പോലെ പിടയുന്ന, നാട്ടിലെ സകലതിനും കുറ്റം കാണുന്ന, എന്നാല്‍ തിരിച്ചെത്തിയാലുടന്‍ ഏസിയുടെ തണുപ്പിലും വിസ്ക്കിയുടെ ചൂടിലുമിരുന്നു ഗൃഹാതുരത്വം ഒരു ഫാഷനാക്കുന്ന ഒരു മിഡില്‍ ക്ലാസ്‌ മലയാളിയെ ദിലീപ്‌ അഭിനയിച്ച്‌ കുളമാക്കിയിട്ടുണ്ടെങ്കിലും നമ്മള്‍ ഓര്‍ത്തിരിക്കും. കാരണം അത്‌ ഓരോ പ്രവാസിയുടെയും രേഖാചിത്രമാണ്‌.

 
ഓരോ മനുഷ്യനും വളരെ പേഴ്സണല്‍ ആയ കാര്യമാണ്‌ നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത്വം. ബാല്യത്തില്‍ കണ്ടു പരിചയിച്ച നാട്‌, ബന്ധുക്കള്‍, ഭക്ഷണം, പ്രകൃതി, തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള ഓര്‍മ്മകള്‍ നൊസ്റ്റാള്‍ജിയയെ ട്രിഗ്ഗര്‍ ചെയ്യുന്നു. ഭൂതകാലത്തെ പറ്റി കുറച്ചൊക്കെ ഐഡിയലൈസ്‌ ചെയ്യപ്പെട്ട ഓര്‍മ്മകളും, അക്കാലത്തേക്ക്‌ തിരിച്ചു പോവാനുള്ള അദമ്യമായ ആഗ്രഹവുമാണ്‌ നൊസ്റ്റാള്‍ജിയ എന്നു നിര്‍വ്വചനം. കാലവും ദേശവും അകലും തോറും സന്തോഷകരമായ ബാല്യകാലസ്മൃതികള്‍ ശക്തമാകുന്നു. കുട്ടിക്കാലത്തു കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോള്‍ കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരും, "അന്നത്തെ കാലമായിരുന്നു കാലം" എന്നു നെടുവീര്‍പ്പിടുന്നവരും ഈ പ്രോസസ്സിലൂടെ കടന്നു പോവുന്നവരാണ്‌. എന്നിരുന്നാലും ഇവിടെയൊക്കെയുള്ള ഒരു വസ്തുത നമുക്കൊക്കെ ഓര്‍ക്കാനും നെടുവീര്‍പ്പിടാനും ഒരു കുട്ടിക്കാലവും അതിന്റെ കുറെ നല്ല ഓര്‍മ്മകളും ഉണ്ടെന്നതാണ്‌.

എന്നാല്‍ ഇന്നത്തെ ഇളംതലമുറയ്ക്ക്‌ വയസ്സുകാലത്ത്‌ ഓര്‍ത്തു സന്തോഷിക്കാന്‍ എന്ത്‌ ഓര്‍മ്മകളാണ്‌ ഉണ്ടാവുന്നത്‌? അവരുടെ ചെറുപ്പത്തിലെ മധുരാനുഭവങ്ങള്‍ എന്തൊക്കെയാണ്‌?

മൂവാണ്ടന്‍ മാങ്ങയുടെ ചുനയുള്ള വേനല്‍ക്കാലവും ഇടവപ്പാതിയുടെ തണുത്ത കാറ്റും ഒന്നും പ്രവാസി കുട്ടികള്‍ക്കായി ഒരുക്കാന്‍ പറ്റില്ലെങ്കിലും ഓരോ രാജ്യത്തിന്റെ പ്രകൃതിക്കനുസരിച്ചുള്ള അനുഭവങ്ങള്‍ അവര്‍ക്കു നാം കൊടുക്കേണ്ടേ? ഈ ചിന്ത വന്നത്‌ മഴപോലെ പെയ്യുന്ന മഞ്ഞില്‍ ഇവിടെ, ഇംഗ്ലണ്ടിലിരുന്ന്‌ തണുത്തു വിറച്ചപ്പോഴാണ്‌. സ്ലെഡ്ജില്‍ മഞ്ഞിലൂടെ വഴുതിയിറങ്ങിയും സ്നോമാന്‍ ഉണ്ടാക്കിയും, സ്നോബോളുകള്‍ പരസ്പരമെറിഞ്ഞും ആര്‍ത്തുല്ലസിക്കുന്ന ഇവിടത്തെ കുട്ടികളെ കണ്ടു നില്‍ക്കുന്നതിനിടയിലാണ്‌ ശ്രദ്ധിച്ചത്‌. മഞ്ഞില്‍ കളിക്കാന്‍ ഒറ്റ ഏഷ്യന്‍ കുട്ടിയുമില്ല. ഒന്നു രണ്ടു അമ്മമാരെ വിളിച്ച്‌ അവരുടെ മക്കള്‍ എവിടെയാണെന്നു അന്വേഷിച്ചപ്പോള്‍ കാര്യം മനസ്സിലായി - മഞ്ഞില്‍ കളിച്ച്‌ ജലദോഷം പിടിക്കുകയോ, വീണു പരിക്കു പറ്റുകയോ ചെയ്താലോ എന്നു പേടിച്ച്‌ എല്ലാവരും മക്കളെ സ്വറ്ററും ഇടുവിച്ച്‌ റ്റി.വിയ്ക്കു മുന്‍പില്‍ ഇരുത്തിയിരിക്കുന്നു. പൊട്ട?ാ‍ര്‍ സായിപ്പുമാര്‍, അവര്‍ക്ക്‌ നോക്കാന്‍ നേരമില്ലാത്തതിനാല്‍ അവരുടെ പിള്ളേര്‌ സ്നോയില്‍ തലകുത്തി മറിഞ്ഞ്‌ കളിച്ചു രസിക്കുന്നു. നമ്മള്‍ വിവരമുള്ളവര്‍ പിള്ളേര്‍ക്ക്‌ ആ നേരത്ത്‌ ഏഷ്യാനെറ്റ്‌ ചാനല്‍ വച്ചു കൊടുക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഗള്‍ഫിലും കണ്ടിരുന്നു ഈ കാഴ്ച. പുറത്തു കളിക്കാന്‍ പോവാന്‍ അനുവാദമില്ലാതെ അമ്മയുറങ്ങുന്ന ഉച്ചനേരങ്ങളില്‍ ഫ്ലാറ്റിന്റെ കോറിഡോറ്‌ കളിക്കളമാക്കുന്ന ഭാവി സച്ചിന്‍ തെണ്ടുല്‍ക്കര്‍മാരെ.

 നാട്ടിലും സ്ഥിതി മറിച്ചല്ല. മഴക്കാലമായാല്‍ മഴകൊണ്ടു പനിപിടിക്കുമെന്നു പേടിപ്പിച്ചും, വേനല്‍ക്കാലത്ത്‌ വെയില്‍കൊണ്ടു പനി പിടിക്കുമെന്നു പേടിപ്പിച്ചും വീട്ടില്‍ അടച്ചിടപ്പെടുന്ന കുരുന്നുകള്‍. വില്ല?ാ‍രുടെ ലിസ്റ്റ്‌ ഇവിടെയും തീരുന്നില്ല. പൊടി, കാറ്റ്‌, മഞ്ഞ്‌, എന്നിങ്ങനെ കുഞ്ഞുങ്ങളുടെ ശത്രുക്കള്‍ എല്ലായിടത്തും പരുന്തുകളായി പതിയിരിക്കുന്നു, അമ്മക്കോഴിയുടെ ചിറകില്‍ നിന്നു പുറത്തു വരുന്ന കുഞ്ഞിനെ റാഞ്ചാന്‍!

പ്രകൃതിയെന്നാല്‍ അകറ്റി നിര്‍ത്തേണ്ട ഒന്നാണെന്നാണോ നമ്മള്‍ അടുത്ത തലമുറയെ പഠിപ്പിക്കേണ്ടത്‌? തുലാമഴ കൊണ്ടാലൊരു പനി പിടിക്കുന്നതിനുപരി നമുക്കെന്താണ്‌ പറ്റിയിട്ടുള്ളത്‌? വെയിലു കൊണ്ടു വിയര്‍ത്താലോ, സ്നോയില്‍ ഓടിക്കളിച്ചാലോ ഒരു കുട്ടിക്കും മാറാരോഗമൊന്നും പിടിക്കില്ലെന്ന്‌ ഡോക്ടര്‍മാര്‍ തറപ്പിച്ചു പറയുന്നു. കഴിയുന്നത്ര പ്രകൃതിയോട്‌ ഇണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന്‌ ശിശുരോഗവിദഗ്ദ?ാ‍ര്‍ പറയുമെങ്കിലും നമ്മള്‍ പലപ്പോഴും നമ്മുടെ സൗകര്യങ്ങള്‍ക്ക്‌ കുട്ടികളുടെ സന്തോഷത്തേക്കാളും ന?യെക്കാളും വിലയിടുന്നു. കുട്ടിക്കൊരു ജലദോഷം വന്നാല്‍ നമുക്കുണ്ടാവുന്ന അസൗകര്യത്തെ ലീവ്‌, റ്റാര്‍ഗെറ്റ്‌, പ്രൊജക്ട്‌, എന്നു തുടങ്ങി പല വാക്കുകളില്‍ വിശദീകരിച്ച്‌ നമ്മള്‍ അവരെ കുട്ടിക്കൂട്ടിലെ തടവുകാരാക്കുന്നു. അവരുടെ ബാല്യത്തേക്കാള്‍ ഭാവിയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്നു.

അടുത്ത കാലത്തൊന്നും ഈ സ്ഥിതിക്ക്‌ വലിയ മാറ്റമൊന്നും വരുമെന്നു പ്രതീക്ഷയില്ലാത്തതിനാല്‍ മഞ്ഞും, മഴയും, വെയിലും, കാറ്റും, സൂര്യനും, ചന്ദ്രനും ഇല്ലാത്ത ഒരു സമയമുണ്ടാവട്ടെ, നമ്മുടെ കുരുന്നുകള്‍ക്ക്‌ പുറത്തിറങ്ങി കളിക്കാന്‍ എന്നാഗ്രഹിക്കാം. അതുവരെ ഭാവി വാഗ്ദാനങ്ങള്‍ വല്ല വീഡിയോ ഗെയിമുകള്‍ കളിച്ചോ, കണ്ണീര്‍ ചാനലുകളിലെ പുതിയ (അണ്‍) റിയാലിറ്റി ഷോസ്‌ കണ്ടോ 'മധുരസ്മരണകള്‍' ഉണ്ടാക്കട്ടെ!

Saturday 13 February 2010

മേഘങ്ങൾ

കഥയെന്നു പേരിടാമോയെന്നറിയില്ല, ഒരു സാഹസമെന്നു വിളിക്കുന്നതായിരിക്കും കൂടുതൽ ഇണക്കം.

ഫെബ്രുവരി മാസം തർജനിയിൽ വന്ന കഥ.

Monday 8 February 2010

അവന്‍ കാത്തിരിക്കുകയാണ് , അവളും

ടൈറ്റിലില്‍ തന്നെ  ഒരു പൈങ്കിളി മണം ഉണ്ടല്ലേ?
പണ്ടു ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതിയതാണ്, അതെടുത്തു ഇത്തവണ പുഴയില്‍  ഇട്ടു.
ലിങ്ക് ഇവിടെ: അവന്‍ കാത്തിരിക്കുകയാണ് , അവളും

ഫോണ്ട് പ്രശ്നം ഉള്ളവര്‍ക്ക് വായിക്കാന്‍ ഇതാ :

പൂവു ചോദിച്ചും, പുന്നാരം ചോദിച്ചും കത്ത് ചോദിച്ചും നടക്കേണ്ട കാലത്തല്ല ജെര്‍മിയും ഹര്‍ഷിനിയും പ്രണയത്തിലായത്. അതുകൊണ്ട് തന്നെ അവരുടെ പ്രണയത്തിന് ഒരു പൈങ്കിളിഛായയുമില്ല. ഒരല്‍പ്പം പഞ്ചാരയുടെ മേമ്പൊടിയില്ലാതെ എന്തു പ്രേമം എന്ന് മൂക്കത്തു കൈവക്കുന്നവരേ, ഇതൊരു 'ജന്മാന്തര' പ്രണയമാകുന്നു.


ജെര്‍മി എന്റെ 'ചാറ്റ് മേറ്റ്' ആണ് പുരാതന മതസംസ്‌ക്കാരങ്ങളിലെ പുനര്‍ജന്മമെന്ന കോണ്‍സപ്‌റ്റിനെപറ്റിയും ആത്‌മാവിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള യാഹുവിലെ ഒരു സ്‌പെഷ്യല് ഇന്ററസ്‌റ്റ് ഗ്രൂപ്പില് വച്ചാണ് 3 വര്‍ഷം മുമ്പ് ജെര്‍മിയെ ആദ്യമായി കാണുന്നത്.

ഇഷ്‌ടവിഷയങ്ങള് സംസാരിക്കാന് ധാരാളമുള്ളതുകൊണ്ട് ഞങ്ങള് പതിവായി നെറ്റില് കണ്ടുമുട്ടിത്തുടങ്ങി. സ്വീഡനില് കുടിയേറിയ സ്‌കോട്ടിഷ് കച്ചവടകുടുംബത്തിലെ അംഗമാണ് ജെര്‍മി. തൊഴില് കച്ചവടമാണെങ്കിലും ഇഷ്‌ടന്റെ മനസ്സു മുഴുവന് സാഹിത്യവും മതവും സംസ്‌ക്കാരവുമാണ്. അങ്ങനെയിരിക്കുമ്പോള് പെട്ടെന്നൊരു ദിവസം ബാക്ക്‌പാക്കുമായി വീട്ടില് നിന്ന് മുങ്ങും. പൊങ്ങുന്നത് ഈജിപ്‌തിലെ പിരമിഡുകള്‍ക്ക് നടുവിലോ, മാച്ചുപിച്ചുവിലെ ഇങ്ക 'റൂയിന്‍സി'ലോ, പോളിനെഷ്യന് ദ്വീപുകളിലോ ആയിരിക്കും. തിരിച്ചുവന്ന് അറുബോറന് യാത്രവിവരണങ്ങളെഴുതി ഞാനടക്കമുള്ള സുഹൃത്തുക്കള്‍ക്ക് അയച്ചു തരും.' കേരളത്തിലെ വൈദ്യൂതി സപ്ലൈപോലെ എപ്പോള് വരുമെന്നോ, വന്നാല് എപ്പോള് പോകുമെന്നോ മുന്‍കൂട്ടി പറയാന് കഴിയാത്ത ഒരു ഭര്‍ത്താവിനെ കാത്തിരുന്ന് മടുത്താവണം, ഭാര്യയും രണ്ടു കുട്ടികളും വേറെ താമസമാക്കിയത്. കടുത്ത മതവിശ്വാസിയായ ഭാര്യ ഡൈവോഴ്‌സിന് എതിരായതിനാല് ഇപ്പോഴും ലീഗലി മാരീഡ്.


മണല് കൂമ്പാരങ്ങള്‍ക്കും ഈന്തപ്പനകള്‍ക്കും നടുവില് ലോറന്‍സ് ഓഫ് അറേബ്യയിലെ നായകനെപ്പോലെ പോസ് ചെയ്ത ഫോട്ടോ ഒരിക്കല് ജെര്‍മി എനിക്ക് അയച്ചു തന്നു. നീലക്കണ്ണും, സ്വര്‍ണ്ണത്തലമുടിയും, സ്‌ക്വോട്ട്‌ലാന്റുകാരുടെ തനതായ ചുവന്ന ആപ്പിള് മുഖമുള്ള ഒരു മുപ്പതുകാരന്‍. പക്ഷെ, 'പോഗോ'യിലെ ചൂടന് ഗെയിം സെറ്റുകളില് കണ്ടുമുട്ടി, ഫോട്ടോ ചോദിക്കുന്ന സായിപ്പുമാര്‍ക്ക് ലക്ഷ്‌മി ഗോപാലസ്വാമി, ഭാനുപ്രിയ തുടങ്ങി ക്ലാസിക് ഭാരതീയ സുന്ദരിമാരുടെ പടങ്ങള് അയച്ചു കൊടുത്ത്, 'ഓ യു ആര് ലൗലി' എന്ന് ഉമിനീരൊലിപ്പിക്കുന്ന സായിപ്പിനോട് 'താങ്ക്‌യൂ താങ്ക്‌യൂ' പറഞ്ഞ് കമ്പ്യൂട്ടറിനു മുന്‍പിലിരുന്ന് ആര്‍ത്തു ചിരിക്കുന്ന ഒരു അനുജത്തി എനിക്കുള്ളതിനാല്, ഇത് ജെര്‍മിയുടെ ഫോട്ടോ തന്നെയാണോ എന്നുറപ്പില്ല.


നമ്മള് പറഞ്ഞു വന്നത് ജെര്‍മിയെപ്പറ്റി മാത്രമല്ല ഹര്‍ഷിനിയെപ്പറ്റി കൂടിയാണല്ലോ; ഹര്‍ഷിനി ക്യാന്‍ണ്ടി യിലെ ബുദ്ധ ക്ഷേത്രങ്ങളില് അലഞ്ഞു തിരിയുന്നതിനിടയില് ജെര്‍മിയെ സമീപിച്ച ടൂര്‍ഗൈഡ്. ഹര്‍ഷിനിയെ ജെര്‍മി വരച്ചത് ഇങ്ങനെ : എണ്ണമയമുള്ള കറുത്തമുഖം, നരച്ചു തുടങ്ങിയ പരൂപരുത്ത മുടി, പൊന്തിയ പല്ല്, കണ്ണട, നീണ്ടുമെലിഞ്ഞ ശരീരം. നാല്‍പ്പതുകളുടെ അവസാന ദിവസങ്ങള് എണ്ണിക്കൊണ്ടിരിക്കുന്ന സിംഹള ബുദ്ധിസ്‌റ്റ്. ജെര്‍മിയെയും, ഹര്‍ഷിനിയെയും ചേര്‍ത്തുവച്ച് ആലോചിച്ചാല്, ബ്യൂട്ടിയും ബീസ്‌റ്റും ഫോട്ടോക്ക് പോസു ചെയ്ത പോലിരിക്കും.


ഹര്‍ഷിനിയെ പേഴ്‌സണല് ടൂര്‍ഗൈഡ് ആയി നിയമിക്കുമ്പോള് സഹതാപം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു എന്ന് ജെര്‍മി. ടൂറിസത്തിന്റെ കച്ചവടക്കണ്ണുകള് കടന്നു ചെല്ലാത്ത ബുദ്ധവിഹാരങ്ങളിലൂടെ അലഞ്ഞു തിരിയുന്നതിനിടയില് എന്നോ, എപ്പോഴോ അവരറിഞ്ഞു, ഇതാ ജന്മങ്ങളായി ഞാന് കാത്തിരുന്ന എന്റെ ഇണ എന്ന്. '' നദി ചെന്ന് കടലില് ചേരുന്നതുപോലെ; വണ്ട് പൂവില് വന്നണയുന്നതു പോലെ; സ്വാഭാവികമായി രണ്ടു മനസ്സുകളുടെ സംഗമം'' എന്ന് ഒരു ജാപ്പനീസ് ഹൈക്കു ഉദ്ധരിച്ച് ജെര്‍മി എനിക്കെഴുതി. പ്രണയത്തിന്റെ ചൂടില് തങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നവരെ രണ്ടു പേരും മറന്നില്ല. ഒന്നു ചേരാന് ഇനിയൊരു ജന്മം കാത്തിരിക്കാന് തീരുമാനിച്ചുകൊണ്ട് രണ്ടു പേരും യാത്ര പറഞ്ഞു - ഇനി ഒരു കണ്ടുമുട്ടലോ കമ്മ്യൂണിക്കേഷനോ ഇല്ലെന്ന് തീരുമാനിച്ചുകൊണ്ട്. തങ്ങള്‍ക്കിടയില് ഒരു ടെലിപ്പതിക്ക് ലിങ്ക് ഉണ്ടെന്ന് ജെര്‍മി. ഹര്‍ഷിനിയെ വല്ലാതെ മിസ് ചെയ്യുമ്പോള് ബുദ്ധവിഹാരങ്ങളിലെ ധൂപങ്ങളുടെ നറുമണം കാറ്റായി തന്നെ വന്നു പൊതിയുന്നതായി അനുഭവപ്പെടാറുണ്ടത്രേ.


കഴിഞ്ഞ ആഴ്ച വന്ന ജെര്‍മിയുടെ ഇ-മെയില് ഇങ്ങനെ:  ജന്മാന്തരങ്ങളായി പരിചയമുള്ളവരെപോലെയായി ഞങ്ങള്. ഭാരതീയ തത്വചിന്തയിലെ 'കര്മ' എന്ന കോണ്‍സെപ്‌റ്റില് വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് ഈ ജന്മത്തിലെ ഭാരങ്ങളില് നിന്ന് ഒളിച്ചോടാന് പറ്റില്ല. ഹെലന്റെ ഭര്‍ത്താവായും ടോബിയുടെയും മില്ലിയുടേയും അച്ഛനായും മരണം വരെ ഞാന് ജീവിക്കും. തന്റെ ജീവിത ഭാരങ്ങളുമായി ഹര്‍ഷിനിയും . തികച്ചും പ്ലേറ്റോണിക്ക് ആയ ഒരു അനുരാഗം. എന്റെ മനസ്സ് സന്തോഷത്താല് വീര്‍പ്പുമുട്ടുകയാണ് - കാരണം ഓരോ ദിവസവും ഞങ്ങള് അടുത്ത ജന്മത്തിലേക്ക് ഒരു കാല്‌പാടുകൂടി അരികിലെത്തുകയാണല്ലോ."


കഥ ഇവിടെ തീരുകയാണ്. ആയൂര്‍വേദമാകട്ടെ തത്വചിന്തയാകട്ടെ. ഭാരതീയമാതെന്തും കണ്ണടച്ചു വിഴുങ്ങി, 'കര്‍മ്മ' ഫേറ്റ് തുടങ്ങിയ എന്‍ലൈറ്റഡ് വെസ്‌റ്റേണറുടെ പുതിയ 'വൊക്കാബുലറി' കടമെടുത്ത ഔട്ട് ഓഫ് ഫാഷന് ആയ മയക്കു മരുന്നിനും, മദ്യത്തിനും പകരം പുതിയ ലഹരികള് സ്വന്തമാക്കുന്നതാണോ ജെര്‍മി? കടുത്ത ജീവിത ദുഃഖങ്ങള്‍ക്കിടയിലെ പ്രത്യാശ പോലെ, തൂങ്ങിക്കിടക്കാന് ഒരു കച്ചിത്തുരുമ്പായി പുനര്‍ജന്മത്തേയും, സാങ്കല്‍പ്പിക പ്രണയസാഫല്യത്തേയും കാത്തിരിക്കുന്നതാണോ ഹര്‍ഷിനി? നിങ്ങള് വായനക്കാര് തീരുമാനിക്കുക.

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!